ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ ബി.ജെ.പി നേതാവും മുനിസിപ്പൽ കൗൺസിലറുമായ രാകേഷ് പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ത്രാൽ മേഖലയിലെ സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
വെടിയേറ്റ രാകേഷ് പണ്ഡിറ്റ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആഷിഖ മുസ്താഖ് എന്നൊരു സ്ത്രീക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്
ആക്രമണഭീഷണി ഉള്ളതിനാൽ കൗൺസിലർക്ക് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, സുരക്ഷാജീവനക്കാരെ ഒഴിവാക്കി രാകേഷ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
2018ൽ ത്രാലിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടയാളാണ് രാകേഷ് പണ്ഡിറ്റ്. നാഷണൽ കോൺഫറൻസും പി.ഡി.പിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
ലെഫ്. ഗവർണർ മനോജ് സിൻഹ, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവർ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |