വാഷിംഗ്ടൺ : കൊവിഡ് രണ്ടാം തരംഗം ലോകമെമ്പാടും വിനാശം വിതയ്ക്കുന്ന വേളയിൽ വാക്സിനെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 'ഒരു ബിയർ കഴിച്ച് കൂളായി വാക്സിനെടുക്കുക,എന്നിട്ട് സമാധാനത്തോടെ ജീവിക്കുക എന്നാണ് ബൈഡൻ അമേരിക്കൻ ജനതയോട് പറയുന്നത്. എത്രയും വേഗം കൊവിഡ് മഹാമാരിയിൽ നിന്ന് സ്വാതന്ത്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സ്വാതന്ത്ര്യദിനമായ
ജൂലൈ നാലിന് രാജ്യത്തെ 70 ശതമാനം പേർക്ക് കുത്തിവയ്പ്പ്പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രചാരണ പരിപാടിയിലാണ് അമേരിക്കൻ ജനതയ്ക്കായി ബൈഡന്റെ സന്ദേശം.
വാക്സിനേഷൻ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി ആൻഹ്യൂസർ ബുഷ് പോലുള്ള വൻകിട മദ്യകമ്പനി മുതൽ ബാർബർഷോപ്പുകളുമായി വരെ വൈറ്റ് ഹൗസ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് പ്രായപൂർത്തി ആയവരിൽ 63 ശതമാനം പേർ നിലവിൽ യു.എസിൽ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളിൽ ഇത് 70 ശതമാനം കടന്നിട്ടുണ്ടെന്നും വരുന്ന ആഴ്ച കൂടുതൽ സംസ്ഥാനങ്ങൾ ഈ ലക്ഷ്യത്തിലെത്തുമെന്നും ബൈഡൻ അവകാശപ്പെട്ടു.
അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞെന്ന് വൈറ്റ്‌ഹൈസ് റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിൽ വാക്സിനേഷൻ പ്രധാന പങ്ക് വഹിച്ചു. പ്രാരംഭഘട്ടത്തെ അപേക്ഷിച്ച് നിലവിൽ മരണ നിരക്ക് 85 ശതമാനത്തോളം കുറയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |