ന്യൂഡൽഹി: ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) യോഗ്യതാ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. 2011 മുതൽ മുൻകാലപ്രാബല്യത്തോടെയാവും തീരുമാനം നടപ്പാക്കുക. നേരത്തെ ഈ സർട്ടിഫിക്കറ്റിന്റെ സാധുത ഏഴ് വർഷമായിരുന്നു.
നിലവിൽ ഏഴ് വർഷ കാലാവധി പൂർത്തിയായവർക്ക് പുതിയ ടി.ഇ.ടി സർട്ടിഫിക്കറ്റുകൾ നൽകാനോ / പുതുക്കി നൽകാനോ ആവശ്യമായ നടപടികൾ അതത് സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |