തൃശുർ: ബി.ജെ.പിയുടെ സംസഥാന - ജില്ലാതല നേതാക്കൾ വരെ പ്രതിക്കൂട്ടിലായി നിൽക്കുന്ന കൊടകര കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് നടത്തിയ പ്രസ്താവന ബാലിശവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.
കുഴൽപണ ഇടപാടിൽ സംഘ്പരിവാർ നേതാക്കൾ ഓരോരുത്തരായി അന്വേഷണ സംഘത്തിന് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഇടപാടിൽ പണം കൊടുത്തയാൾ മുതൽ കൊണ്ടുവന്നയാൾ വരെ ബി.ജെ.പിയുടെയും ആർ.എസ്.സിന്റെയും പ്രവർത്തകരാണ്. ഇവർക്ക് സംസ്ഥാനത്തെ ഉന്നത ആർ.എസ്.എസ് – ബി.ജെ.പി നേതതാക്കളുമായുള്ള ബന്ധം ഇതിനകം തന്നെ പരസ്യമായി കഴിഞ്ഞു.
സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി മുതൽ ജില്ല പ്രസിഡന്റിനെ വരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പണം ഒഴുക്കി നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ഇത് തെളിവ് സഹിതം പിടിക്കപ്പെട്ടതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് സി.പി.എമ്മിന് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |