ശ്രീനഗർ : ഇന്ത്യ പാക് അതിർത്തിയിൽ ഇരു രാജ്യങ്ങളും സമാധാനത്തിന്റെ ദിവസങ്ങളൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് . വെടിനിർത്തലിന്റെ നൂറാം ദിവസത്തിൽ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ അതിർത്തിയിലെ സ്ഥിതി നേരിട്ട് വിലയിരുത്തുന്നതിനായി ശ്രീനഗറിൽ എത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ജമ്മുവിലേക്ക് തിരിക്കും എന്ന മാദ്ധ്യമ റിപ്പോർട്ടുകളിലാണ് വെടിനിർത്തലിന്റെ നൂറാം നാൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊവിഡ് പ്രതിസന്ധിയിലെ ഡോവൽ തന്ത്രം
ഇന്ത്യ ചൈന സംഘർഷം അതിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും ഇന്ത്യ പാക് അതിർത്തി അശാന്തി നിറഞ്ഞതായിരുന്നു. പാക് ഭാഗത്ത് നിന്നും തുടരെ തുടരെ വെടി നിർത്തൽ കരാർ ലംഘിക്കുമ്പോൾ ഇരട്ടി പ്രഹരം ഇന്ത്യൻ ഭാഗത്ത് നിന്നും നൽകി. ഉത്തരവിനായി കാത്തുനിൽക്കാതെ ഇതിനുള്ള സ്വാതന്ത്ര്യം സൈന്യത്തിനുണ്ടയിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. ഇരു ഭാഗത്തും തുടർച്ചയായുള്ള വെടിവയ്പ്പ് ആൾനാശത്തിനും കാരണമായി. സമാധാന സമയത്തും ഇത്തരം നാശനഷ്ടങ്ങളാൽ ഇരു രാജ്യത്തും ഉറ്റവരെ നഷ്ടമായ നിരവധി കുടുംബങ്ങളിൽ കണ്ണീർ വീണതും വെടിനിർത്തലിലേക്ക് കൊണ്ടെത്തിച്ചു.
കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയും പാക്സ്ഥാനും ഒരു പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുന്നിട്ടിറങ്ങിയത്. ഇതിന് വേണ്ടി മാസങ്ങൾ നീണ്ട അനൗദ്യോഗിക ചർച്ചകൾ അദ്ദേഹം ഇടപെട്ട് നടത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ദേശീയ സുരക്ഷാ വിഭാഗവുമായിട്ടായിരുന്നു ചർച്ചകൾ. ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികൾ വെടിനിർത്തലിനെ കുറിച്ച് പരസ്യ പ്രതികരണത്തിന് തയ്യാറായത്. ഇന്ത്യ പാക് ഉദ്യോഗതലത്തിൽ മൂന്നാമതൊരു രാജ്യത്ത് വച്ച് വെടിനിർത്തൽ കരാറിലേക്ക് നയിച്ച ചർച്ചകളെ കുറിച്ച് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അതിർത്തിയിൽ സമാധാനം കാത്തു സൂക്ഷിക്കേണ്ടത് കൊവിഡ് കാലത്ത് പരമ പ്രധാനമാണ്. സൈനിക ശേഷി കൊവിഡ് പ്രതിരോധത്തിൽ ഉപയോഗിക്കേണ്ട ആവശ്യകത കൂടി മുന്നിൽ കണ്ട് ഇന്ത്യ ആദ്യമേ സൈനികരെ പൂർണമായും വാക്സിൻ നൽകി നിലയുറപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വേരോടെ നശിപ്പിക്കുന്നതിൽ അന്തിമ വിജയത്തിന് അടുത്തെത്തിയിരിക്കുകയാണ് സൈന്യം ഇപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |