തിരുവനന്തപുരം: ആർ. ബാലകൃഷ്ണ പിളളയ്ക്ക് സ്മാരകം നിർമിക്കുന്നതിനായി കോടികൾ നീക്കിവച്ച നടപടിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഇടമലയാർ കേസിൽ നിയമപോരാട്ടം നടത്തി പിളളയെ ജയിലറയ്ക്കുളളിലാക്കിയ വി.എസ്. അച്യുതാനന്ദന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിഎമ്മിന്റെ പൊളിറ്റിക്കൽ കറക്ട്നസ് ഇത്രയേ ഉളളൂ. തങ്ങളുടെ പക്ഷത്തല്ലാത്ത ആരെയും അവർ എതിർക്കുമെന്ന് മാത്രമല്ല, അവരെ ഏറ്റവും ക്രൂരമായി വേട്ടയാടുകയും ചെയ്യും. കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭ ഹാൾ തല്ലിപ്പൊളിച്ച ശ്രീരാമകൃഷ്ണൻ, മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതു പോലെയൊരു വൈരുദ്ധ്യമാണ്. വെറുതെയല്ലിവരെ "വൈരുദ്ധ്യാത്മിക" വാദികളെന്ന് പറയുന്നത്, പറഞ്ഞതിന് വിരുദ്ധമായി പ്രവർത്തിക്കുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
R. ബാലകൃഷ്ണ പിള്ളയുടെ സ്മാരകത്തിന് രണ്ട് കോടി...
ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത് R ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയുവാൻ തക്ക സംഭാവനകളില്ലാത്തയാളാണെന്നോ, ഈ ബജറ്റിൽ ചർച്ച ചെയ്യേണ്ടുന്ന പ്രധാന വിഷയം അതാണെന്നോ അല്ല. എൻ്റെ പോയിൻ്റ് ഇതാണ്, CPIM ൻ്റെ പൊളിട്ടിക്കൽ കറക്ടനസ് ഇത്രയുമേയൊള്ളു. തങ്ങളുടെ പക്ഷത്തല്ലാത്ത ആരെയും അവർ എതിർക്കുമെന്ന് മാത്രമല്ല, അവരെ ഏറ്റവും ക്രൂരമായി വേട്ടയാടുക തന്നെ ചെയ്യും.
KM മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭ ഹാൾ തല്ലിപ്പൊളിച്ച ശ്രീരാമകൃഷ്ണൻ KM മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതു പോലെയൊരു വൈരുദ്ധ്യമാണ്. വെറുതെയല്ലവരെ "വൈരുദ്ധ്യാത്മിക" വാദികളെന്ന് പറയുന്നത്, പറഞ്ഞതിന് വിരുദ്ധമായി പ്രവർത്തിക്കും!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |