കരുനാഗപ്പള്ളി: എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വടക്ക് മുറിയിൽ സൈക്കിൾ മുക്കിന് സമീപം ഫാത്തിമ മൻസിലിൽ നൂറുദ്ദീന്റെ വീട്ടിൽ നിന്ന് 610 ലിറ്റർ കോടയും 75 ലിറ്റർ ചാരായവും 150 ലിറ്റർ സ്പെന്റ് വാഷും വാറ്റുപകരണങ്ങളും പിടികൂടി. ലോക്ക് ഡൗൺ പ്രമാണിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ ശേഖരിച്ചു വച്ചിരുന്ന ചാരായമാണ് കണ്ടെത്തിയത്. നൂറുദീന്റെ വീടിന്റെ സ്റ്റോർ റൂമിൽ 200 ലിറ്ററിന്റെ ഇരുമ്പ് ബാരൽ വച്ച ശേഷം ബാരലിൽ കോപ്പർ ട്യൂബ് ഘടിപ്പിച്ച് മുറിക്കുള്ളിൽ സിമന്റ് കൊണ്ട് നിർമ്മിച്ച ടാങ്ക് ഉണ്ടാക്കി ടാങ്കിൽ വെള്ളം നിറച്ച് കന്നാസിലേക്ക് ചാരായം വാറ്റിയെടുക്കുകയായിരുന്നു. ഗൾഫ് നാട്ടിൽ ജോലി ചെയ്തിരുന്ന നൂറുദ്ദീൻ ഗൾഫ് നാട്ടിലെ മുറികളിൽ ചാരായം വാറ്റാൻ നടപ്പാക്കി വന്ന രീതിയാണ് വീട്ടിലും നടത്തിയിരുന്നത്. റെയ്ഡിൽ കിഷോർ, സുധീർ ബാബു, സന്തോഷ്, സജികുമാർ, സുജിത് , റാസ് മിയ എന്നിവർ ഉണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |