തിരുവനന്തപുരം:സാമ്പത്തിക പുനരുജ്ജീവനത്തിനായി ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്ന വായ്‌പാ പദ്ധതി ആവിഷ്‌കരിക്കുന്നത് വാണിജ്യ ബാങ്കുകളെയും സഹകരണ ബാങ്കുകളെയും ഉൾപ്പെടുത്തിയാണ്. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും പാക്കേജുകളും നബാർഡിന്റെ പുനർവായ്പാ പദ്ധതിയും ഇതിനായി ഉപയോഗപ്പെടുത്തും. ഇതിന് മൂന്ന് ഘടകങ്ങളുണ്ടാവും.
ഒന്ന് - സ്വകാര്യ മൂലധനത്തോടെ കാർഷിക മേഖലയിൽ ഗോഡൗണുകളും കോൾഡ‌് സ്റ്രോറേജുകളും പൈനാപ്പിൾ, വാഴപ്പഴം, മാമ്പഴം തുടങ്ങിയവയുടെ സംസ്കരണ കേന്ദ്രങ്ങളും സ്ഥാപിക്കുക. നാല് ശതമാനം പലിശയ്‌ക്ക് നബാർഡിന്റെ പശ്ചാത്തല പുനർവായ്പ കേരള ബാങ്ക് വഴി പ്രാഥമിക സംഘങ്ങൾക്ക് നൽകും. 2000 കോടി രൂപ ഈ വർഷം നൽകും.
രണ്ട്- കാർഷിക, വ്യാവസായിക, സേവന മേഖലകളിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും പ്രവർത്തനക്ഷമമല്ലാത്തവ പുനരുജ്ജീവിപ്പിക്കാനും വാണിജ്യ ആവശ്യങ്ങൾക്കും ഈ വർഷം കുറഞ്ഞ പലിശയ്‌ക്ക് 1600 കോടി വായ്പ.
മൂന്ന്- കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് 1000 കോടി ബാങ്ക് വായ്പ. 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 4% പലിശ.
മൂന്ന് പദ്ധതികളുടെയും പലിശ ഇളവിനായി 100 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |