ന്യൂഡൽഹി: ബഡ്ജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കൺകെട്ട് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആരോപിച്ചു. 20,000 കോടിയുടെ കൊവിഡ് പാക്കേജും 11,000 കോടിയുടെ തീരദേശ പാക്കേജും വെറും പ്രഖ്യാപനങ്ങൾ മാത്രമാണ്. തീരദേശ വികസനത്തിന് 2018-19 ബഡ്ജറ്റിൽ പ്രഖ്യാപിച്ച 2,000 കോടിയുടെ പാക്കേജും 2020-21ലെ 1,000 കോടിയും ഇപ്പോഴും കടലാസിലാണെന്നിരിക്കെയാണ് പുതിയ പാക്കേജ്.
മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് അനുസരിച്ച് 5000 കോടി ഖജനാവിൽ നീക്കിയിരിപ്പുണ്ട്. ഇതേക്കുറിച്ച് പരാമർശമില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെകുറിച്ച് വിശദീകരിക്കാനും തയ്യാറായിട്ടില്ല. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പഠനോപകരണങ്ങൾ സൗജന്യമായി നൽകുകയാണ് വേണ്ടത്.
തോമസ് ഐസക് ധനാഗമ മാർഗമായി കണ്ട കിഫ്ബിയെ പുതിയ ധനമന്ത്രി കൈവിടുന്ന കാഴ്ചയാണ് കണ്ടത്. വാക്‌സിൻ വിതരണ നയം സംബന്ധിച്ചും കള്ളം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |