തിരുവനന്തപുരം: സർക്കാർ ധനകാര്യസ്ഥാപനമായ കെ.എഫ്.സി അഞ്ചുവർഷം കൊണ്ട് വായ്പാ വിതരണത്തിൽ പുതിയ റെക്കാഡ് കണ്ടെത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. നിലവിൽ 4700 കോടിരൂപ വായ്‌പ നൽകിയിട്ടുണ്ട്. കൊവിഡ് കാലത്ത് 4500 കോടി കൂടി വായ്‌പയായി നൽകും. കഴിഞ്ഞ വർഷം മാർച്ച് വരെ കൃത്യമായി വായ്പതിരിച്ചടച്ചവർക്ക് 20 ശതമാനം അധിക വായ്പ നൽകും. ഇൗ വർഷവും 20 ശതമാനം അധിക വായ്പ നൽകും. അങ്ങനെ അധിക വായ്പ 40ശതമാനമാകും.
വായ്പകളുടെ തിരിച്ചടവിന് ഒരുവർഷം മോറട്ടോറിയം നൽകും. ഇതിനെല്ലാം കൂടി 500കോടി ചെലവാകുമെന്നാണ് കണക്ക്. ടൂറിസമടക്കമുള്ള മേഖലയിലെ സംരംഭങ്ങൾക്ക് ഇത് നൽകും. പൾസ് ഒാക്സിമീറ്റർ, ലിക്വിഡ് ഒാക്സിജൻ വെന്റിലേറ്റർ, പോർട്ടബിൾ എക്സ്റേ മെഷീൻ, ഒാക്സിജൻ സിലിണ്ടർ, ഒാക്സിജൻ ജനറേറ്റർ തുടങ്ങിയവ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെ ഏഴ് ശതമാനം നിരക്കിൽ വായ്പ നൽകുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |