പൊന്നാനി: കടലാക്രമണത്തിൽ കടൽ കാർന്നെടുക്കുന്ന തീരത്തെ സംരക്ഷിക്കാൻ പുതിയ പരീക്ഷണവുമായി സംസ്ഥാന സർക്കാർ. വാഗ്ദാനങ്ങളും നിർദ്ദേശങ്ങളും ഏറെകേട്ട തീരദേശത്തിന് ഇത്തവണയെങ്കിലും വല്ലതും നടക്കുമോ എന്നാണ് അറിയേണ്ടത്.
തീരസംരക്ഷണത്തിന് കല്ലിട്ട് ഭിത്തി കെട്ടുന്ന പരമ്പരാഗത രീതിക്കു പകരം ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ചുള്ള പുതിയ പരീക്ഷണമാണ് നടപ്പാക്കുക. കടലാക്രമണം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളെ മേഖലകളാക്കി തിരിച്ചാണ് പരീക്ഷണം.
നിലവിൽ കടൽഭിത്തികൾ കൊണ്ടോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ പല ഭാഗങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലയിടത്തും ദുർബലമാണ്. 40 മുതൽ 75 കിലോമീറ്റർ വരെ തീരമാണ് ഏറ്റവും ദുർബലമായി കണക്കാക്കുന്നത്. ഈ പ്രദേശങ്ങൾ ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കും തീരപ്രദേശത്തിന്റെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ നടത്താൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.
അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഏറ്റവും ദുർബലമായ പ്രദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ സംരക്ഷിക്കുക. ജൂലൈ മാസത്തിൽ പ്രവൃത്തി ടെണ്ടർ ചെയ്യാനാകും.
നടന്നാൽ മതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |