SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.08 PM IST

പദ്ധതികളേറെ: വല്ലതും നടന്നാൽ ഭാഗ്യമെന്ന് തീരദേശം

kadal
ടെട്രാപോഡുകളും ഡയഫ്രം മതിലുകളും

പൊന്നാനി: കടലാക്രമണത്തിൽ കടൽ കാർന്നെടുക്കുന്ന തീരത്തെ സംരക്ഷിക്കാൻ പുതിയ പരീക്ഷണവുമായി സംസ്ഥാന സർക്കാർ. വാഗ്ദാനങ്ങളും നിർദ്ദേശങ്ങളും ഏറെകേട്ട തീരദേശത്തിന് ഇത്തവണയെങ്കിലും വല്ലതും നടക്കുമോ എന്നാണ് അറിയേണ്ടത്.

തീരസംരക്ഷണത്തിന് കല്ലിട്ട് ഭിത്തി കെട്ടുന്ന പരമ്പരാഗത രീതിക്കു പകരം ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ചുള്ള പുതിയ പരീക്ഷണമാണ് നടപ്പാക്കുക. കടലാക്രമണം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളെ മേഖലകളാക്കി തിരിച്ചാണ് പരീക്ഷണം.

നിലവിൽ കടൽഭിത്തികൾ കൊണ്ടോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ പല ഭാഗങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലയിടത്തും ദുർബലമാണ്. 40 മുതൽ 75 കിലോമീറ്റർ വരെ തീരമാണ് ഏറ്റവും ദുർബലമായി കണക്കാക്കുന്നത്. ഈ പ്രദേശങ്ങൾ ടെട്രാപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണത്തിനായി ഏറ്റെടുക്കും തീരപ്രദേശത്തിന്റെ ഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ കണ്ടെത്തുന്നതിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങൾ നടത്താൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്.

അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ഏറ്റവും ദുർബലമായ പ്രദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ സംരക്ഷിക്കുക. ജൂലൈ മാസത്തിൽ പ്രവൃത്തി ടെണ്ടർ ചെയ്യാനാകും.

നടന്നാൽ മതി

  • പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങാതെ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്താലേ തങ്ങൾക്ക് ആശ്വാസമാവൂ എന്നാണ് തീരദേശ ജനത പറയുന്നത്.
  • ന്യൂനമർദ്ദത്തെ തുടർന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രമുണ്ടായ കടലാക്രമണത്തിൽ കോടികളുടെ നഷ്ടമാണ് തീരത്തുണ്ടായത്.
  • കാലവർഷം ശക്തി പ്രാപിക്കുന്നതോടുകൂടി വീണ്ടും സ്ഥിതി പഴയപോലാവും.
  • കഴിഞ്ഞ തവണയും പദ്ധതികളുണ്ടായി. പക്ഷേ കാര്യമായൊന്നും നടന്നില്ല. ക്രിയാത്മകമായ പ്രവർത്തനമാണ് തങ്ങൾക്കാവശ്യമെന്ന് തീരദേശവാസികൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SEA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.