തിരുവനന്തപുരം: ആളും ആരവവുമില്ലാതെ തികച്ചും വ്യത്യസ്തനായാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ കന്നി ബഡ്ജറ്റ് തയ്യാറാക്കിയത്...
മുൻ ധനകാര്യ മന്ത്രിമാരെല്ലാം വിഴിഞ്ഞത്തെയും കോവളത്തെയും അതിഥി മന്ദിരങ്ങളിലുൾപ്പെടെയിരുന്നാണ് ബഡ്ജറ്റിന് രൂപം നൽകിയിരുന്നത്. എന്നാൽ, മന്ത്രി മന്ദിരം തയ്യാറാകാത്തതിനാൽ തൈയ്ക്കാട് ഗവ.ഗസ്റ്റ് ഹൗസിലാണ് മന്ത്രി ബാലഗോപാൽ താമസിക്കുന്നത്. അവിടത്തെ ചെറിയ മുറിക്കുള്ളിലിരുന്ന് കടലിൻെറ കുളിർക്കാറ്റ് ഏൽക്കാതെ തയ്യാറാക്കിയ ബഡ്ജറ്റ് അങ്ങനെ വേറിട്ടതായി.
ബഡ്ജറ്റ് തയ്യാറാക്കലും അതുമായി ഔദ്യോഗിക വസതിയിൽ നിന്ന് പുറപ്പെടലും ആഘോഷമാക്കാനും ബാലഗോപാൽ മിനക്കെട്ടില്ല.. ധനമന്ത്രിയായിരുന്ന തോമസ് എെസക് ബഡ്ജറ്റുമായി വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നത് അമ്മയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം അമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു. ബാലഗോപാൽ കഴിഞ്ഞ ദിവസം രാത്രിയോളമിരുന്നാണ് ബഡ്ജറ്റിൻെറ അവസാന മിനുക്ക് പണിയും തീർത്തത്. ബഡ്ജറ്റ് അച്ചടിച്ച് വന്നപ്പോൾ പുലർച്ചെ മൂന്ന് മണി. അത് മുഴുവൻ വായിച്ച് നോക്കിയിട്ട് ചെറിയൊരു മയക്കം. രാവിലെ എഴുന്നേറ്റ് ഗസ്റ്റ്ഹൗസിൽ നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് ബഡ്ജറ്റുമായി നേരേ നിയമസഭയിലേക്ക്. യാത്ര ചോദിക്കാനോ, യാത്ര പറയാനോ ഉള്ള പതിവ് സീനുകൾക്കും അത് പകർത്താനെത്തുന്ന് കാമറ കണ്ണുകൾക്കും വിട ..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |