₹പ്രത്യേക പാക്കേജ് വിഹിതം 100 കോടിയാക്കി
തിരുവനന്തപുരം: കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് ഈ സാമ്പത്തിക വർഷം 1000 കോടി രൂപ വായ്പ ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ വരെയുളള വായ്പകൾക്ക് നാലു ശതമാനം പലിശയിളവ് നൽകും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പു വരുത്തുന്നതിന് ഈ വർഷം 10,000 ഓക്‌സിലറി അയൽക്കൂട്ടങ്ങളും രൂപീകരിക്കും.
കുടുംബശ്രീക്ക് നിലവിലുള്ള പ്രത്യേക പാക്കേജിന്റെ വിഹിതം 100 കോടി രൂപയായി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം ഇത് 60 കോടിയായിരുന്നു. കൊവിഡ് കാരണം ജീവനോപാധികൾ നഷ്ടമായവർക്ക് പുതിയ ജീവനോപാധികൾ കണ്ടെത്താനുള്ള പരിശീലനത്തിനും, സംരംഭങ്ങൾക്കുള്ള സബ്‌സിഡിക്കും വേണ്ടിയാണിത്. നിലവിൽ 70000 ഓളം വരുന്ന കുടുംബശ്രീ കർഷക സംഘങ്ങളിലെ അംഗങ്ങളെ അടുത്ത തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിന് കാർഷിക മൂല്യവർദ്ധിത ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കാൻ പത്തു കോടി വകയിരുത്തി.
₹വയോജന , ഭിന്നശേഷിക്കാരുടെ പരിചരണത്തിൽ പരിശീലനം നൽകി എല്ലാ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.
₹അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കു പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. ₹അതീവദരിദ്രരെ കണ്ടെത്താൻ വിശദമായ സർവേ നടത്തും.
₹ കർഷകരിൽ നിന്ന് വിഷരഹിത നാടൻ പച്ചക്കറി. പഴവർഗങ്ങൾ വാങ്ങി കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സ്റ്റോറുകൾ മുഖേന വിപണനം നടത്തും. സ്റ്റോറുകൾ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങൾ, സ്റ്റോർ നവീകരണം എന്നിവയ്ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് രണ്ടു മുതൽ മൂന്നു ശതമാനം വരെ സബ്‌സിഡിയും അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |