തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. മെഴിയെടുക്കാൻ സുരേഷ് ഗോപിയെ വിളിപ്പിച്ചേക്കുമെന്ന് അന്വേഷണസംഘം സൂചന നൽകി. തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാനാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ ആലോചിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി.
കുഴൽപ്പണ കേസിന്‍റെ ഗൂഢാലോചന കേന്ദ്രം തൃശൂരാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണം എന്നാണ് നിര്‍ദേശം. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നൽകി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |