SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.35 PM IST

റബർ വിലസ്ഥിരതാ പദ്ധതി നിറുത്തലാക്കരുത്

rubber

കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാൻ മുൻ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ വിലസ്ഥിരതാപദ്ധതി നിറുത്തലാക്കാനുള്ള നീക്കം ചെറുത്തു പരാജയപ്പെടുത്തുമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു . റബർ വിലസ്ഥിരതാപദ്ധതിയിൽ കുടിശിക നല്കുന്നതിനു മാത്രം തുക വകയിരുത്തിയിരിക്കുന്നത് പദ്ധതി നിർത്തലാക്കുന്നതിന്റെ സൂചനയാണ് . കഴിഞ്ഞ എട്ടു ബജറ്റുകളിലും റബർ വിലസ്ഥിരതാപദ്ധതിക്കു വേണ്ടി 500 കോടി രൂപ വീതം വകയിരുത്തിയിരുന്നു. എന്നാൽ ഇപ്രാവശ്യം കുടിശിക നല്കുന്നതിനു വേണ്ടി 50 കോടി മാത്രമാണ് വക കൊള്ളിച്ചിട്ടുള്ളത്. 120 കോടിയോളം കുടിശിക കർഷകർക്ക് കിട്ടാനുണ്ട്. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് എൽ.ഡി.എഫ് വാഗ്ദാനം നൽകിയിട്ടും ബഡ്ജറ്റിൽ ഒരു രൂപ പോലും ഉയർത്താതെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് 20 രൂപ മാത്രമാണ് താങ്ങുവില വർദ്ധിപ്പിച്ചത്. തുക മുഴുവൻ കുടിശിക ആയതോടെ കർഷകർക്ക് ഇതുവരെ പ്രയോജനം ലഭിച്ചിട്ടുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RUBBER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.