കുവൈറ്റ്: ലക്ഷ്യമില്ലാതെ കുവൈറ്റ് തീരത്ത് ഒഴുകിനടന്ന കപ്പലിലെ ഇന്ത്യക്കാരായ 16 ജീവനക്കാർ ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. എംവി ഉല എന്ന കപ്പലിലെ ജീവനക്കാർക്കാണ് ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റേയും മനുഷ്യാവകാശ സംഘടനകളും നടത്തിയ ഇടപെടലുകളെ തുടർന്ന് നാട്ടിലേക്ക് പോകാൻ വഴി തെളിഞ്ഞത്.
ചരക്കുടമയും കപ്പലുടമയും തമ്മിലുണ്ടായ തർക്കം കാരണമാണ് എംവി ഊല എന്ന കപ്പല്‍ കുവൈറ്റില്‍ അകപ്പെടാന്‍ കാരണം. കുവൈത്ത് തീരമണയും മുൻപ് തന്നെ മാസങ്ങളോളം ശമ്പളം ഇല്ലാത്ത അവസ്ഥയിലായിരുന്നു ജീവനക്കാർ. 2020 ഫെബ്രുവരിയിൽ കപ്പൽ ഷുഐബ തുറമുഖത്ത് എത്തിയെങ്കിലും ജീവനക്കാർക്ക് കരയ്ക്കിറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഒടുവിൽ ഭക്ഷണം പോലും ഇല്ലാത്ത സ്ഥിതിയിലെത്തി. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സഹായത്താലാണ് ഇവർക്ക് ഏറെക്കാലം ഭക്ഷണം ലഭിച്ചത്. ഇതോടെ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സമരത്തിനിറങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 16 പേർ ഉൾപ്പെടെ 19 പേരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാ നിയമനടപടികളും പൂർത്തിയാക്കി ഇവര്‍ വെള്ളിയാഴ്ച എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |