SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.36 PM IST

സാമ്പത്തിക ഇടപാടുകൾക്ക് ഇനി 'അവധി"യില്ല

bank

മുംബയ്: മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക ഇടപാടുകൾക്ക് ഞായറാഴ്ചയോ മറ്റ് ബാങ്ക് അവധി ദിനങ്ങളോ ഇനി മുതൽ ബാധകമാകില്ല. ശമ്പളം, സബ്‌സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) ബൾക്ക് പേയ്മെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിന്റെ (എൻ.എ.സി.എച്ച്) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാക്കാൻ ആർ.ബി.ഐ തീരുമാനിച്ചു.

വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേയ്മെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി, ഇൻഷ്വറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച് പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് നടപ്പാവുക.

എൻ.എ.സി.എച്ച് ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയിൽ എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

ഒരുപടികൂടി കടന്നു

നേരത്തെ കേന്ദ്രസർക്കാർ ഡിജിറ്റൽ ഇടപാടുകളോട് കാണിച്ച അനുകൂല നിലപാടിനെ തുടർന്ന് എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് പോലുള്ള സംവിധാനങ്ങളെല്ലാം മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു പടി കൂടി കടന്നുള്ളതാണ് ഇപ്പോഴത്തെ നീക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.