ന്യൂഡൽഹി: കൊവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഡൽഹിയിൽ നാളെ മുതൽ ഉപാധികളോടെ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. മെട്രോ സർവീസുകൾ പകുതി യാത്രക്കാരുമായി സർവീസ് തുടങ്ങും. മദ്യവിൽപനയും പുന:രാരംഭിക്കും. കടകൾ ഒറ്റ,ഇരട്ട അക്ക നമ്പർ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. അതേസമയം ബാർ, സിനിമാ തിയറ്ററുകൾ, ജിം തുടങ്ങിയവ അടഞ്ഞു കിടക്കും. അതേസമയം, മഹാരാഷ്‌ട്രയിൽ അഞ്ചു ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള(ടി.പി.ആർ) ജില്ലകളിൽ നാളെ മുതൽ ലോക്ക്ഡൗൺ പൂർണമായി പിൻവലിക്കും. ജില്ലകളെ ടി.പി.ആർ അടിസ്ഥാനപ്പെടുത്തി അഞ്ചായി തിരിച്ചാണ് അൺലോക്കിംഗ് നടപ്പാക്കുക. അതിനിടെ, ശനിയാഴ്ച രാജ്യത്ത് 1,20,529 പുതിയ കൊവിഡ് രോഗികളും 3380 മരണവും റിപ്പോർട്ട് ചെയ്‌തു.
ഇളവുകൾ
മെട്രോ 50ശതമാനം യാത്രക്കാരുമായി സർവീസ് തുടങ്ങും.
സ്റ്റേഷനറി, പഠന സാമഗ്രികൾ, മാളുകളിലെ ഫാൻ കടകൾ തുടങ്ങി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, മാർക്കറ്റുകൾ തുടങ്ങിയവ എന്നും തുറക്കാം
കടകൾ തുറക്കേണ്ടത് ഒറ്റ, ഇരട്ട നമ്പർ അടിസ്ഥാനത്തിൽ ഒന്നിട വിട്ട ദിവസങ്ങളിൽ
സർക്കാർ ഓഫീസുകളിൽ എ ഗ്രൂപ്പ് ഓഫീസർമാർ എല്ലാ ദിവസവും ഹാജരാകണം. ബാക്കി ജീവനക്കാർ 50ശതമാനം
സ്വകാര്യ ഓഫീസുകൾ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം
മാളുകൾ, മാർക്കറ്റുകൾ, മാർക്കറ്റ് കോംപക്ളസുകൾ തുടങ്ങിയവ രാവിലെ 10മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം.
കടയുടമകൾക്കും ജീവനക്കാർക്കും സഞ്ചരിക്കാൻ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇ പാസ് ഇ-കൊമേഴ്സ് വഴി എല്ലാ സാധനങ്ങളുടെയും വിതരണത്തിന് അനുമതി
മദ്യ വിൽപന ശാലകളും ഒറ്റ-ഇരട്ട നമ്പർ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കാം. നിയന്ത്രണം തുടരുന്നവ:
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണംകഴിക്കൽ, സ്പാ, ബാറുകൾ, ജിം, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കില്ല.
സിനിമാ തിയറ്ററുകൾ, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങി വിനോദ സേവന മേഖലയിലെ സ്ഥാപനങ്ങൾക്കും അനുമതിയില്ല.
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ 14 വരെ നീട്ടി. കൊവിഡ് വ്യാപനം കുറഞ്ഞ ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ട്. രോഗവ്യാപനം ഉയർന്ന കോയമ്പത്തൂർ, ചെന്നൈ ഉൾപ്പടെ പതിനൊന്ന് ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് മണിവരെ പ്രവത്തിക്കും. ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കൂ. ജില്ലാ അതിത്തികൾ കടക്കാൻ ഇ പാസ് നിബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |