നെല്ലിയാമ്പതി: കൊവിഡ് കാലത്ത് സഞ്ചാരികൾ ഇല്ലാതായതോടെ വനപാതകളിൽ വന്യമൃഗങ്ങളുടെ സൗര്യവിഹാരം. നെല്ലിയാമ്പതി കൈകാട്ടി പാതയിലും പുലയമ്പാറ സീതാർകുണ്ട് പാതയിലും നൂറടി കാരപ്പാറ പാതയിലുമാണ് ആനകളും കാട്ടുപോത്തുകളും മാനുകളും കൂട്ടത്തോടെ എത്തുന്നത് പതിവാകുന്നത്. കഴിഞ്ഞ ദിവസം ജനവാസ മേഖലയോട് ചേർന്നുള്ള പോത്തുപാറയിൽ ആനകൂട്ടമെത്തി വീടുകൾക്ക് സമീപത്തുള്ള പ്ലാവിൽ നിന്ന് ചക്ക പറിച്ചുകഴിച്ചാണ് മടങ്ങിയത്.
സാധാരണ ഉൾക്കാടുകളിൽ നിന്ന് തേയില തോട്ടങ്ങളിലേക്ക് എത്താതിരുന്ന വന്യമൃഗങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാൽ തേയില നുള്ളുന്നതിനും നിയന്ത്രണമുണ്ട്. ഇതോടെ തോട്ടങ്ങളിൽ തൊഴിലാളി സാന്നിദ്ധ്യം കുറഞ്ഞതോടെയാണ് വന്യമൃഗങ്ങൾ കാടിറങ്ങി ജനവാസ മേഖലയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |