കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പശ്ചിമബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ജഗ്ദീപ് ധൻഖർ.സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ജഗ്ദീപ് ധൻഖർ.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ഗവർണർ വിളിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം നൽകാനും ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കാനും ഗവർണർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി മമതാ ബാനർജി ഇക്കാര്യങ്ങൾ തിരിച്ചറിയുകയോ വേണ്ട നടപടികൾ കൈക്കൊളളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിനേയും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ ഇരയായവരുടെ പുനരധിവാസത്തിനായി കൊൽക്കത്ത ഹൈക്കോടതി ഒരു സമിതിക്ക് രൂപം നൽകിയിരുന്നു.അക്രമസംഭവങ്ങളിൽ തങ്ങളുടെ ഒൻപത് പ്രവർത്തകർ കൊല്ലപ്പെട്ടെന്നാണ് ബി.ജെ.പി. ആരോപിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നായിരുന്നു മമതയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |