SignIn
Kerala Kaumudi Online
Friday, 19 April 2024 5.34 PM IST

അതിജീവന വഴി തേടി ഉപജീവനത്തിനായി കൂടിയാട്ട കലാകാരി

1

വടക്കാഞ്ചേരി: കൊവിഡിൽ ജീവിതം വഴിമുട്ടിയപ്പോൾ കൂടിയാട്ട കലാകാരി പലചരക്ക് കട തുടങ്ങി. കൂടിയാട്ടം കലാകാരിയും, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിലെ താത്കാലിക കൂടിയാട്ടം അദ്ധ്യാപികയുമായ കലാമണ്ഡലം പ്രസന്നകുമാരിയാണ് പലചരക്ക് കട തുടങ്ങിയത്.

2000 വരെ കലാമണ്ഡലത്തിൽ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. കൊവിഡ് വ്യാപനമായതോടെ കൂടിയാട്ട അരങ്ങുകൾ ഇല്ലാതായി. വേറെ ജോലിക്കായി ശ്രമിച്ചെങ്കിലും കലാകാരിയെന്ന് പറഞ്ഞ് പലരും ഒഴിവാക്കി. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ വന്നപ്പോൾ കൈയിലുണ്ടായിരുന്ന സ്വർണ്ണാഭരണം പണയം വെച്ച് പലചരക്ക് കട തുടങ്ങി.

കട തുറക്കുന്നതിനും നിയന്ത്രണം വന്നതോടെ കച്ചവട വരുമാനം കുറഞ്ഞു. കലാമണ്ഡലത്തിലെ സഹപ്രവർത്തകരും, ഗുരുക്കന്മാരുമാണ് കൂടുതലായും സാധനം വാങ്ങി സഹായിക്കുന്നത്. കലാമണ്ഡലത്തിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൂടിയാട്ട കലാകാരി.

ലഭിച്ച ബഹുമതികൾ

മലബാർ ദേവസ്വം ക്ഷേത്ര കലാ പുരസ്‌കാരം

എസ്.പി ബാലസുബ്രമണ്യം കലാനിധി നാട്യശീ പുരസ്‌കാരം

പൈങ്കുളം രാമ ചാക്യാർ പുരസ്‌കാരം

ബ്രഹ്മ ശ്രീ ആദി ശങ്കരാ പുരസ്‌കാരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KOODIYATTAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.