ഗ്രീൻവിൽ: യു.എസ് സാംക്രമിക രോഗ വിദഗ്ധൻ ആന്റണി ഫൗചിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായിഅമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് നഗരമായ വുഹാനിലെ ലാബിൽ നിന്നാണ് കൊവിഡ് വൈറസ് പുറത്തു കടന്നതെന്നുമുള്ള സിദ്ധാന്തത്തിന് പൂർണ പിന്തുണ നല്കാതെ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന നിലപാടാണ് ഫൗചിയുടേത്. ഈ നിലപാടിനെ നിശിതമായ വിമർശിച്ച ട്രംപ് ഫൗചിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പതിവായി ടിവി പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന ഫൗചിയെ അദ്ദേഹം ഒരു നല്ല ഡോക്ടറല്ല, മികച്ച പ്രമോട്ടറാണ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എല്ലാ കാര്യങ്ങളിലും ഇയാളുടെ നിലപാടുകൾ ഇങ്ങനെയാണ്. ചൈനീസ് ലാബിന്റെയും വുഹാന്റെയും കാര്യത്തിൽ ഫൗചിയുടെ അഭിപ്രായത്തേയും ഇങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പാർട്ടി കൺവൻഷനിലെ പ്രസംഗിക്കുകയായിരുന്നു ട്രംപ്. അതേ സമയം ലോകം മുഴുവനും കൊവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈനയിൽ നിന്ന് നഷ്ട പരിഹാരത്തുക ഈടാക്കണമെന്നും ട്രംപ് പറഞ്ഞു.നഷ്ടപരിഹാരമായി ചൈന യു.എസിനും മറ്റ് രാജ്യങ്ങൾക്കുമായി 10 ട്രില്യൺ ഡോളർ നൽകണമെന്നും ചൈനയിൽ നിന്ന് കടമെടുത്ത രാജ്യങ്ങൾ അത് തിരികെ നല്കില്ലെന്ന് കൂട്ടായി തീരുമാനിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് പ്രസിഡന്റായിരുന്ന കാലയളവിൽ യു.എസിൽ ആറുലക്ഷത്തോളം പേരാണ് കൊവിഡ് ബാധിച്ച്മരിച്ചത്. കൊവിഡ് മഹാമാരിയെ നിസാരവത്ക്കരിക്കുകയും സ്വയം മാസ്‌ക് ധരിക്കാൻ പോലും കൂട്ടാക്കാതിരുന്ന ട്രംപിന്റെ ശൈലിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പരാജയത്തിന് പ്രധാന കാരണമായതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |