തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലും ബി.ജെ.പിയുടെ മുൻ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മുൻ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി വലിയ പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഏതാനും വർഷത്തെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ സാമ്പത്തിക നേട്ടങ്ങളും അന്വേഷിക്കണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തിൽ ഇടപെടലുകൾ നടത്തി വ്യക്തികളെ സമ്മർദ്ദത്തിലാക്കി പണം വാങ്ങി കേസുകൾ ഒത്തു തീർപ്പാക്കുന്ന ഇടപാടുകൾക്കും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. കേന്ദ്ര ഭരണത്തിന്റെ തണലിൽ സംസ്ഥാന വ്യാപകമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |