ഇസ്ലാമാബാദ്: പാകിസ്ഥാൻ ഹമാസിൽ തീവ്രവാദികൾക്ക് പരിശീലനം നൽകാറുണ്ടെന്ന് മുൻപാകിസ്ഥാൻ സ്ഥാനപതി രാജ സഫർ ഉൽ ഹഖ്. പാലസ്തീൻ തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങൾ പാകിസ്ഥാൻ സെെന്യത്തിൽ നിന്നും പരിശീലനം നേടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസയിലെ ഫതേഹ് പാർട്ടിയുടെ സഹസ്ഥാപകനായ അബു ജിഹാദ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതായി സഫർ പറയുന്നു. ഭൂരിഭാഗം ഹമാസ് അംഗങ്ങൾക്കും പരിശീലനം ലഭിച്ചതായും ഗാസയിൽ പാകിസ്ഥാൻ സെെന്യത്തിന് പ്രത്യേകമായി ഒരു കമാൻഡോ യൂണിറ്റ് ഉണ്ടായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
1981ൽ അബു ജിഹാദ് ജീവിച്ചിരിപ്പുണ്ടായിരുന്നു, ഞാൻ അദ്ദേഹത്തെ കണ്ടു. ഇസ്രയേലുമായി യുദ്ധം നടക്കുമ്പോഴെല്ലാം പാകിസ്ഥാനിൽ പരിശീലനം നടത്തിയവരാണ് മുൻപന്തിയുളളതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇത് സംഭവിച്ചതാണ്, ഇപ്പോഴും സംഭവിക്കുന്നു, സംഭവിച്ചുകൊണ്ടേയിരിക്കുമെന്നും സഫർ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |