മട്ടന്നൂർ: ഓൺലൈൻ ക്ളാസുകൾ യഥാസമയം ലഭിക്കാതെ തുടർച്ചയായ രണ്ടാം വർഷവും പഠനം അഗ്നിപരീക്ഷണമായിരിക്കുകയാണ് തില്ലങ്കേരി ആലയാട്ട് പ്രദേശത്തെ കുട്ടികൾക്ക്. നേരാംവണ്ണം ക്ലാസ് കാണാനോ, പ്രവർത്തനങ്ങൾ അയയ്ക്കാനോ കഴിയാതെയാണ് പോയ വർഷം കടന്നുപോയത്. നൂറോളം വിദ്യാർത്ഥികളാണ് മൊബൈൽ റേഞ്ച് ലഭിക്കാൻ റോഡരികിലും ടെറസുകളിലുമായി പ്രതീക്ഷാപൂർവം നിൽക്കുന്നത്.
മിക്ക കമ്പനികളുടെ കണക്ഷനുകളെടുത്തെങ്കിലും ഫലമുണ്ടായില്ല. വീടുകളിൽ ടി.വി ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ അയയ്ക്കാൻ ഇന്റർനെറ്റ് കണക്ഷൻ കൂടിയേ തീരൂ. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി അദ്ധ്യാപകർ ഓൺലൈനിൽ ക്ളാസ് എടുക്കുകയും ഗൂഗിൾ മീറ്റ് ഉപയോഗിച്ച് കുട്ടികളുമായി സംവദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് റേഞ്ചില്ലാത്തതിനാൽ ഈ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. മൊബൈൽ കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേബിൾ ടി.വി വഴിയുള്ള നെറ്റ് സൗകര്യം എടുക്കാൻ എല്ലാ രക്ഷിതാക്കൾക്കും സാധിക്കുന്നുമില്ല.
കളക്ടറെ വിളിച്ചു കിട്ടിയില്ല; കത്തയച്ച് കുട്ടികൾ
ജില്ലയിലെ ഓൺലൈൻ പഠന സൗകര്യത്തിന്റെ പ്രയാസം നേരിട്ടറിയിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദാലത്തിൽ പരാതി പറയാൻ വിളിച്ചെങ്കിലും കിട്ടിയില്ല. തങ്ങളുടെ പ്രയാസം അറിയിച്ച് കളക്ടർക്ക് കത്തയച്ച് കാത്തിരിക്കുകയാണ് ആലയാട്ടെ വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |