ചെന്നൈ: പ്രശസ്ത ആർട്ടിസ്റ്റ് എസ്. ഇളയരാജ (43) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പിൽ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്. ചെന്നൈയിലെ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ചിത്രരചന പഠിച്ചു. ചിത്രരചനയിലെ റിയലിസമാണ് ഇളയരാജയെ പ്രശസ്തനാക്കിയത്. ദ്രാവിഡ സ്ത്രീകളും അവരുടെ ദിനചര്യകളും ഇളയരാജയുടെ പെയിന്റിംഗിലെ സ്ഥിരം വിഷയങ്ങളായിരുന്നു.
തമിഴ് സിനിമയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. സിനിമ പ്രവർത്തകരായ ആർ. പാർത്ഥിപൻ, നവീൻ മുഹമ്മദലി തുടങ്ങിയവർ ആദരാഞ്ജലികൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |