ന്യൂഡൽഹി: കൊവിഡ് കാലത്ത് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് 27 ലക്ഷത്തിലധികം ആളുകളെന്ന് റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് റെയിൽവേ ഈ കണക്ക് പുറത്തുവിട്ടത്. അതേസമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പല ട്രെയിനുകളും റദ്ദാക്കിയത് ‘കള്ളവണ്ടി’ യാത്രക്കാരിൽ കുറവുണ്ടായിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
മദ്ധ്യപ്രദേശ് സ്വദേശിയായ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ എന്നയാളാണ് വിവരാവകാശ നിയമപ്രകാരം റെയിൽവേയിൽ നിന്ന് വിവരങ്ങൾ തേടിയത്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കണക്കുകളാണ് ഇത്. 27.57 ലക്ഷം ആളുകളിൽ നിന്ന് 143.82 കോടി രൂപയാണ് പിഴയായി റെയിൽവേ ഈടാക്കിയത്. 2019-2020 കാലയളവിൽ 1.10 കോടി ആളുകളെയാണ് പിടികൂടിയത്. 561.73 കോടി രൂപ പിഴയിനത്തിൽ റെയിൽവേ ഈടാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |