ആലപ്പുഴ: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി ഓപ്പറേഷൻ പി-ഹണ്ട് എന്ന പേരിൽ ജില്ലാ പൊലീസ് നടത്തിയ റെയ്ഡിൽ ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇന്നലെ രാവിലെ ഏഴു മുതൽ 39 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി ബിജി ജോർജ് നോഡൽ ഓഫീസറായുള്ള വിദഗ്ദ്ധ സംഘമാണ് റെയ്ഡ് നടത്തിയത്. മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്, ലാപ് ടോപ്പ് എന്നിവ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവ. അഞ്ചിനും 16നും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച് ശരിയാണന്ന് തെളിഞ്ഞാൽ നിയമനടപടികൾ സ്വീകരിക്കും. ജില്ലയിൽ ഇതുസംബന്ധിച്ച് വിവരങ്ങൾ ലഭിച്ചാൽ അറിയിക്കേണ്ട ഫോൺ: 0477-2230804
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |