ന്യൂഡൽഹി : ഖാലിസ്താൻ വിഘടനവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെ പ്രകീർത്തിക്കുന്ന സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം ഹർഭജൻ സിംഗ് മാപ്പ് പറഞ്ഞു. വാട്സ്ആപ്പിൽ വന്ന ഫോർവേഡ്മെസേജ് ഉള്ളടക്കം നോക്കാതെ പോസ്റ്റ് ചെയ്തതത് തെറ്റായിപ്പോയെന്ന് ഹർഭജൻ ട്വീറ്റ് ചെയ്തു.
' ഇന്ത്യയ്ക്കായി പോരാടുന്ന ഒരു സിഖുകാരനാണ് ഞാൻ. ഒരിക്കലും രാജ്യത്തിനെതിരെ പ്രവർത്തിക്കില്ല. ജനങ്ങളുടെ മനോവികാരം വ്രണപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നു. 20 വർഷം രാജ്യത്തിന് വേണ്ടി പ്രവർത്തിച്ച ഞാൻ രാജ്യവിരുദ്ധ ശക്തികൾക്ക് ഒരിക്കലും പിന്തുണ നൽകില്ല.' ഹർഭജൻ ട്വീറ്റിൽ പറഞ്ഞു.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 37-ാം വർഷിക ദിനത്തോട് അനുബന്ധിച്ചാണ് സൈന്യം വധിച്ച ഭിന്ദ്രൻവാലയെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റ് ഹർഭജൻ ഇൻസ്റ്റഗ്രാമിലിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |