ന്യൂഡൽഹി: രാജ്യത്തെ സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പരിപോഷിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾക്കായി 500 ദശലക്ഷം ഡോളർ സഹായം നൽകാൻ ലോകബാങ്കിന്റെ ബോർഡ് ഒഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് തീരുമാനിച്ചു. രാജ്യത്തെ 555000 സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങളെ സഹായിക്കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. ലോകബാങ്ക് എം.എസ്.എം.ഇ സെക്ടറിന്റെ ഉന്നമനത്തിന് വേണ്ടി കൊണ്ടുവന്ന രണ്ടാമത്തെ പദ്ധതിയായ ആർ.എ.എം.പിയുടെ ഭാഗമായാണ് സഹായം. 750 ദശലക്ഷം ഡോളറിന്റെ സഹായം 2020 ജൂലായിൽ അനുവദിച്ചിരുന്നു.
കൊവിഡിന്റെ തിരിച്ചടികൾ മറികടന്ന് മുന്നേറാൻ ഈ തുക സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരംഭങ്ങൾ. ജി.ഡി.പിയുടെ 30 ശതമാനം രാജ്യത്തെ എം.എസ്.എം.ഇകളുടെ സംഭാവനയാണ്. കയറ്റുമതിയുടെ 40 ശതമാനവും ഈ മേഖലയിൽ നിന്നാണ്. രാജ്യത്ത് ഇപ്പോഴുള്ള 58 ദശലക്ഷത്തിലേറെ വരുന്ന എം.എസ്.എം.ഇ.കളിൽ 40 ശതമാനത്തോളം സംരംഭങ്ങൾക്കും സാമ്പത്തിക സഹായത്തിനുള്ള മാർഗങ്ങൾ വിരളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |