തൃശൂരിൽ തന്നെയുണ്ടെന്ന് പൊലീസ്
കൊച്ചി: കാമുകനാൽ ആഴ്ചകളോളം യുവതി ക്രൂരപീഡനത്തിനിരയായ സംഭവം സിനമാക്കഥ പോലെ. ഇരുപത്തേഴുകാരിയെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ കെട്ടിയിട്ട് അക്രമവും ബലാത്സംഗവും നടത്തിയത് ബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന്. ഇന്നലെ യുവതിയുടെ പരാതി വെളിച്ചത്ത് വന്ന ശേഷമാണ് സെൻട്രൽ പൊലീസിന്റെ അന്വേഷണത്തിന് ചൂടു പിടിച്ചത്. തുടർന്ന് ഇന്ന് പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രതി തൃശൂർ ജില്ല വിട്ടുപോയിട്ടില്ലെന്നും ഉടൻ തന്നെ അറസ്റ്റിലാവുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പരാതി ലഭിച്ചയുടൻ മാർട്ടിനെ അന്വേഷിച്ച് മറൈൻഡ്രൈവിലെ ഫ്ളാറ്റിലെത്തിയെങ്കിലും മാർട്ടിൻ അവിടെ നിന്ന് കടന്നിരുന്നു. തൃശൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും മാർട്ടിനെ കണ്ടെത്താനായില്ല.
അതേസമയം, മാർട്ടിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു യുവതി.സിനിമാ ബന്ധങ്ങളുള്ള മാർട്ടിൻ ജോസഫുമായി കൊച്ചിയിൽ വച്ചാണ് യുവതി പരിചയപ്പെടുന്നത്. മാർച്ചിൽ ലോക്ക്ഡൗൺ വന്നപ്പോൾ ഇരുവരും ഫ്ളാറ്റിൽ ലിവിംഗ് ടുഗതർ ഒരുമിച്ച് താമസം തുടങ്ങി. ഇടയ്ക്ക് യുവാവിന്റെ മറ്റൊുരു ബന്ധത്തെ കുറിച്ച് ചോദിച്ച് പിണങ്ങിയതോടെയായിരുന്നു പീഡന പരമ്പര. ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു. ശരീരമാസമകലമേറ്റ പരിക്കുകളുടെ ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം നൽകിയിട്ടുണ്ട്. കണ്ണിൽ മുളക് വെള്ളം ഒഴിച്ചും മൂത്രം കുടിപ്പിച്ചും മർദ്ദിച്ചുമെല്ലാം ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇതിനിടെ ഇയാൾ പകർത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താൽ ഈ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.ഏപ്രിൽ എട്ടിന് മാർട്ടിൻ ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോൾ യുവതി ഫ്ളാറ്റിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ പ്രതി വീണ്ടും ഭീഷണിപ്പെടുത്തി. നിലവിൽ മാർട്ടിനെ ഭയന്ന് യുവതി ഒളിവിൽ കഴിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |