SignIn
Kerala Kaumudi Online
Thursday, 25 April 2024 6.54 AM IST

ഫോൺ പരിധിക്ക് പുറത്ത്; ഓൺലൈൻ പഠനം സ്വപ്നത്തിൽ

m

കൊല്ലങ്കോട്: വിവിധ കമ്പനികളുടെ സിമ്മുകൾ ഒന്നൊന്നായി മാറി മൊബൈൽ ഫോണിൽ പരീക്ഷിച്ചിട്ടും വടവന്നൂർ കാരപ്പറമ്പിലെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന്റെ പരിധിക്ക് പുറത്താണ്.

ബി.എസ്.എൻ.എൽ സിം ഉപയോഗിക്കുന്നവർ ഫോൺ റിംഗ് ചെയ്താൽ സംസാരിക്കാൻ റേഞ്ച് തേടി പുറത്തേക്കോടണം. കൃത്യമായ സിഗ്നൽ ലഭിക്കാത്തതിനാൽ സംസാരം പലപ്പോഴും മുറിയും. ഇന്റർനെറ്റ് തീരെ പ്രവർത്തിക്കുന്നില്ല. ലാന്റ് ഫോണുള്ളവർ മോഡം വെച്ചിട്ടും നെറ്റിന് വേഗതയില്ലെന്ന് പല തവണ പരാതി നൽകിയിട്ടും നടപടിയില്ല. ചിലർ ഒരു വർഷം മുമ്പ് പരീക്ഷണമായി ജിയോ ഉപയോഗിച്ചെങ്കിലും നിലവിൽ സിഗ്നൽ കുറവാണ്.

വാട്ട്സ് ആപ്പ് വഴി അദ്ധ്യാപകർ നിർദേശങ്ങളും ഹോം വർക്കും നൽകുന്നത് വിദ്യാർത്ഥികൾക്ക് പലപ്പോഴും സമയബന്ധിതമായി ലഭിക്കുന്നില്ല. തുടർച്ചയായി രണ്ടാംവർഷവും ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും ഇന്റർനെറ്റ് സൗകര്യമില്ലാതെ രക്ഷിതാക്കൾ ആശങ്കയിലാണ്. അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവർ പങ്കുവയ്ക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.