കണ്ണൂർ: ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശേരിയിൽ കളിച്ചുവളർന്ന് കായികകേരളത്തിന്റെ അമരത്തേക്ക് എത്തിയ ചരിത്രമാണ് ഇന്നലെ വിടപറഞ്ഞ എ.സി.എം. അബ്ദുള്ള എന്ന ആബു മാസ്റ്റരുടേത്. 1933 -ൽ തലശ്ശേരിയിലെ പ്രശസ്ത കായിക തറവാടുക ളിലൊന്നായി അറിയപ്പെടുന്ന അച്ചാരത്ത് വീട്ടിൽ പരേതരായ സി.ഒ.ടി. മക്കി കേയിയുടെയും അച്ചാരത്ത് ആച്ചുമ്മയുടെയും മകനായി പിറന്ന അദ്ദേഹം തലശ്ശേരി ബി.ഇ.എം.പി. ഹൈസ്കൂളിലെയും തുടർ ന്ന് മദ്രാസിലെയും പoന ശേഷം തലശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കുറെ വർഷക്കാലം കായികാദ്ധ്യാപകനും എൻ.സി.സി.ഓഫീസറുമായി സേവനം അനുഷ്ഠിച്ചരുന്നു. തുടർന്ന് കേരളത്തിലെ ആദ്യത്തെ സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ എന്ന പദവി അദ്ദേഹത്തെ തേടിയെത്തി.17 വർഷക്കാലം അദ്ദേഹം ആ പദവി നിലനിർത്തി. തുടർന്ന് അദ്ദേഹത്തിന് കായിക മേഖലയിൽ ഉയർച്ചയുടെ നാളുകളായിരുന്നു.
തിരുവനന്തപുരത്തേക്ക് കുടുംബസമേതം താമസം മാറിയ അദ്ദേഹം പത്ത് വർഷത്തോളം കേരളാ സ്കൂൾസ് അത്‌ലറ്റിക്സ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചു. തിരുവനന്തപുരത്ത് മൂന്ന് തവണയാണ് അദ്ദേഹം ദേശീയ സ്കൂൾ മീറ്റ് സംഘടിപ്പിച്ചത്. പി.ടി.ഉഷ, ഷൈനി വിൽസൺ, പദ്മിനി തോമസ് തുടങ്ങിയ അന്തർദേശീയ താരങ്ങളുടെ ഉദയം ഈ കാല ത്തായിരുന്നു. തന്നിലെ കായിക അദ്ധ്യാപകന്റെയും എൻ.സി.സി. ഓഫീസറുടെയും ഓർമ്മകൾ കാത്തുസൂക്ഷിച്ചാണ് സുപ്രധാന പദവികൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
സ്കൂൾ കായിക അദ്ധ്യാപകർക്ക് ഒരു മാസത്തെ ഇൻ-സർവ്വീസ് കോഴ്സ് നടപ്പിലാക്കിയതും മികച്ച സ്കൂൾ കായിക താരങ്ങളുടെ പരിശീലകർക്ക് ഇൻസന്റീവ് നടപ്പിലാക്കിയതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായി ഏഴ് വർഷം ആബുമാസ്റ്റർ സേവനമനുഷ്ഠിച്ചു. കേരളത്തിലാദ്യമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റിന് ചുക്കാൻ പിടിച്ചിരുന്നത് ആബു മാസ്റ്ററായിരുന്നു. 1984-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യയും ആസ്ത്രേലിയയും തമ്മിൽ നടന്ന ഏകദിന മത്സരത്തിന്റെ പ്രധാന സംഘാടകനായിരുന്നു അദ്ദേഹം .ബി.സി.സി.ഐയുടെ സെക്രട്ടറിവരെയായിരുന്ന എസ്.കെ നായർ ആബു മാസ്റ്റർ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നപ്പോൾ ജോയിന്റ് സെക്രട്ടറിയായിരുന്നു. മാറ്റിന് പകരം കേരളത്തിൽ ആദ്യമായി sർഫ് വിക്കറ്റ് നിർമ്മിച്ചത് ആബു മാസ്റ്റർ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |