SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.07 PM IST

ദേശീയപാത വികസനം: ഏറ്റെടുത്ത ഭൂമിയുടെ വില രണ്ട് മാസത്തിനുള്ളിൽ

s

കെട്ടിടങ്ങളുടെ മൂല്യനിർണയം വൈകും

ആലപ്പുഴ: ദേശീയപാത വികസനത്തിനായി നടപടികൾ പൂർത്തീകരിച്ച് ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്കുള്ള നഷ്ടപരിഹാരം രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യും. എന്നാൽ, ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകും. കെട്ടിടത്തിന്റെ വിലനിർണയിക്കാനുള്ള കാലതാമസമാണ് കാരണം.

ഏറ്റെടുത്ത സ്ഥലം വൈകാതെ ദേശീയപാത അതോറിട്ടിക്ക് കൈമാറും. 3 (ഡി) നോട്ടിഫിക്കേഷൻ അനുസരിച്ച് നാല് തവണയായി 105.02 ഹെക്ടർ സ്ഥലം സർക്കാർ ഏറ്റെടുത്തു. ജില്ലയിൽ പാതയുടെ വികസനത്തിന് 107ഹെക്ടർ സ്ഥലമാണ് വേണ്ടത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 12,000 വ്യക്തികളിൽ നിന്ന് ഏറ്റെടുത്ത ഭൂമിയിലുള്ള 4354 കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇല്ലാതാകും. ഒരു ഡെപ്യൂട്ടികളക്ടറുടെ നേതൃത്വത്തിൽ ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവടങ്ങളിലായി മൂന്ന് തഹസിൽദാർമാരുടെ സംഘമാണ് സ്ഥലം ഏറ്റെടുക്കൽ ജോലികൾ പൂർത്തീകരിച്ചത്. ആദ്യ 3(ഡി) വിജ്ഞാപനം അനുസരിച്ച് നടപടികൾ പൂർത്തീകരിച്ചവരുടെ നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്തൽ പൂർത്തിയായി. തുക നൽകിയ ശേഷമേ ഒഴിപ്പിക്കലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റലും ആരംഭിക്കുകയുള്ളൂ.

നഷ്ടപരിഹാരം

 ഏറ്റെടുക്കുന്ന ഭൂമിക്കും കാർഷിക വിളകൾ, വൻമരങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്കും ഇരട്ടി വില നൽകും

 3 (എ) നോട്ടിഫിക്കേഷൻ തീയതിക്ക് മുമ്പുള്ള മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയിൽ രജിസ്‌ട്രേഷൻ നടത്തിയ ആധാരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്ക് ഇരട്ടി വില നഷ്ടപരിഹാരമായി നിശ്ചയിച്ചത്

 കാർഷിക വിളകളുടേത് കൃഷി ഉദ്യോഗസ്ഥരും മരങ്ങളുടെ വില വനംവകുപ്പുമാണ് തിട്ടപ്പെടുത്തുക

 തർക്കത്തിന്റെ പേരിൽ കേസ് നിലവിലുള്ള ഭൂമിയുടെ നഷ്ടപരിഹാരത്തുക ബന്ധപ്പെട്ട കോടതിയിൽ അടയ്ക്കും

 തർക്കം പരിഹരിക്കപ്പെടുമ്പോൾ കോടതി നിർദ്ദേശിക്കുന്നവർക്ക് തുക ലഭിക്കും

കെട്ടിടങ്ങളുടെ മൂല്യനിർണയം

കെട്ടിടങ്ങളുടെ വാല്യൂവേഷൻ നടത്താൻ സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി

ഇവരുടെ മൂല്യനിർണയ രേഖ പരിശോധിച്ച് തുക നൽകാനുള്ള അനുമതിരേഖ ഡെപ്യൂട്ടികളക്ടർക്ക് നൽകും കാലപ്പഴക്കം നോക്കാതെ നിലവിലെ നിർമ്മാണ ചിലവിന്റെ ഇരട്ടിത്തുകയാണ് കെട്ടിടങ്ങൾക്ക് നൽകുക

അരൂർ മുതൽ ഓച്ചിറ വരെ

ഏറ്റെടുക്കേണ്ട ഭൂമി..............................107ഹെക്ടർ

ഏറ്റെടുത്തത്........................................ 105.02ഹെക്ടർ

വസ്തു ഉടമകൾ........................................12,000

പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ...........4354

''വിലനിർണയം പൂർത്തീകരിച്ച് റിപ്പോർട്ട് ലഭിച്ച ഓരോ വ്യക്തിക്കും ഉള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ഒരു മാസത്തിനുള്ളിൽ തുക വിതരണം നടത്താനായി ബന്ധപ്പെട്ട തഹസീൽദാർമാർ വ്യക്തികൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.

ഡെപ്യൂട്ടി കളക്ടർ (എൽ.എ), എൻ.എച്ച് വിഭാഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.