കാലടി: പിറന്നാൾ ആശംസകൾ ലഭിക്കുക ഏവർക്കും സന്തോഷം നൽകുന്ന കാര്യമാണ്. അപ്പോൾ ഒരു പ്രമുഖ വ്യക്തിയാണ് ആശംസ കൽകുന്നതെങ്കിലോ. പറയാണുണ്ടോ. ചില്ലറയൊന്നുമായിരിക്കില്ല സന്തോഷം.നർത്തകിയും ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ് അംഗവുമായ സുധാ പീതാബരനാണ് പിറന്നാൾ ദിനത്തിൽ ഇത്തരമൊരു ആശംസാ കാർഡ് ലഭിച്ച് വണ്ടറടിച്ചു പോയത്. ലോക്സഭയുടെ നാഥൻ ഓം ബിർളയാണ് സുധയുടെ ജന്മദിനം ഓർത്തുവച്ച് തപാൽവഴി ആശംസ അറിയിച്ചത്. കാലടിയിലെ പ്രശസ്ത ക്ലാസിക് കലാസ്ഥാപനമായ ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസിന്റെ ഡയറക്ടറും മോഹിനിയാട്ടം കലാകാരിയുമാണ് സുധാപീതാംബരൻ.
കഴിഞ്ഞ 28 വർഷമായി കലാരംഗത്തു പ്രവർത്തിച്ചു വരുന്ന തനിക്ക് ഇങ്ങിനെ ഒരു ആശംസ ലഭിക്കുന്നത് ആദ്യമായാണെന്ന് സുധ പറഞ്ഞു. ഇത് ശങ്കരാ സ്കൂൾ ഒഫ് ഡാൻസിനും ഒരു അംഗീകാരമായാണ് കാണുന്നത്.ശാസ്ത്രീയ കലകളുടെ വളർച്ചക്ക് നിരവധി സംഭാവനകൾ സ്കൂൾ നൽകിയിട്ടുണ്ടെങ്കിലും അധികാരികളിൽ നിന്നും ഒരു നല്ലവാക്കുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ലോകസഭാ സ്പീക്കറുടെ ഔദ്യോഗിക ആശംസ സുധയെ തേടിയെത്തിയത്.സ്പീക്കറുടെ ഈ മാതൃകാ കലാകാരന്മാർക്ക് പുത്തൻ ഉണർവ് നൽകുന്നതാണെന്ന് സുധാ പീതാംബരന്റെയും ഭർത്തവും ശ്രീശങ്കരാ സ്കൂൾ ഒഫ് ഡാൻസ് പ്രോമോട്ടറുമായ പ്രൊഫ. പി.വി. പീതാംബരന്റെയും അഭിപ്രായം.ലോകകേരള സഭാ മെമ്പർ പി.വി.ജയരാജിന്റെ സഹോദരിയാണ് സുധാ പീതാംബരൻ.ഫോർട്ട് കൊച്ചി ചിരട്ടപ്പാലം ജയത്തിൽ പരേതനായ പി.എസ്. വിശ്വംബരന്റെയും പി.പത്മാവതിയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |