കൊച്ചി: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന ലാപ്‌ടോപ്പുകളുടെ ആദ്യഘട്ട വിതരണം പൂർത്തിയായി. ഉദ്ഘാടന വേളയിൽ 200 എണ്ണം വിതരണം ചെയ്തതിനു ശേഷം പദ്ധതിയിൽ തടസങ്ങൾ നേരിട്ടതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതുവരെ 4,450 ലാപ്‌ടോപ്പുകൾ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകൾ വഴി വിതരണം ചെയ്തു. എയ്‌സറിന്റെ 2,300 എണ്ണവും കൊക്കോണിക്‌സിന്റെ 2,150 എണ്ണവുമാണിത്.
ഈ മാസം അവസാനത്തോടെ 54,000 പേർക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യലാണ് ലക്ഷ്യം. 15,000 രൂപയ്ക്ക് ലാപ്‌ടോപ്പുകൾ ലഭ്യമാക്കാനായിരുന്നു ശ്രമം. എയ്‌സർ, എച്ച്.പി, ലെനോവോ തുടങ്ങിയ കമ്പനികളുടെ ലാപ്‌ടോപുകൾക്ക് നേരിയ വില വർധന ഉണ്ട്. അധികം വരുന്ന തുക ഗുണഭോക്താവ് അടുത്ത ആറു മാസം കൊണ്ട് അടച്ചു തീർക്കണം.
ലാപ്‌ടോപുകൾ ലഭ്യമാകുന്ന മുറയ്ക്ക് വളരെ വേഗത്തിൽ തന്നെ അത് ഗുണഭോക്താക്കളിലേക്ക് എത്തിക്കാനുള്ള എല്ലാ സൗകര്യവും കെ.എസ്.എഫ്.ഇ ചെയ്തിട്ടുണ്ട്.
ഗോപീകൃഷ്ണൻ, കെ.എസ്.എഫ്.ഇ സീനിയർ മാനേജർ
● പദ്ധതിയിൽ ചേർന്നവർ- 92,582
● ലാപ്‌ടോപിനായി പണമടച്ചത് - 64,760
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |