വാഷിംഗ്ടൺ :രാജ്യത്ത് ട്വിറ്ററിന് നിരോധമേർപ്പെടുത്തിയ നൈജീരിയൻ സർക്കാരിന്റെ നടപടിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രാദേശിക വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പോസ്റ്റ് ചെയ്ത ട്വീറ്റാണ് ട്വിറ്റർ നീക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് സർക്കാർ രാജ്യത്ത് ട്വിറ്ററിന് നിരോധനമേർപ്പെടുത്തിയത്. 'നൈജീരിയൻ പ്രസിഡന്റിനെ ട്വീറ്റ് നീക്കം ചെയ്ത ട്വിറ്ററിന് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത് മികച്ച തീരുമാനമാണ്. താൻ പ്രസിഡന്റായിരുന്നപ്പോൾ അമേരിക്കയിൽ ട്വിറ്ററും ഫേസ്ബുക്കും നിരോധിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരികയും തന്നെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ അനുവദിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്ററും ഫേസ്ബുക്കും എല്ലാ രാജ്യങ്ങളും നിരോധിക്കണം' - ട്രംപ് പറഞ്ഞു. തെറ്റായ രീതിയിലൂടെ പ്രവർത്തിക്കുന്ന അവർക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസ് ക്യാപിറ്റോൾ ആക്രമണത്തിന് പിന്തുണ നല്കി പോസ്റ്റിട്ടതിനെ തുടർന്നാണ് ട്രംപിന് ട്വിറ്റർ,ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം എന്നീ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കേർപ്പെടുത്തിയത്. ഫേസ്ബുക്ക് രണ്ട് വർഷത്തേക്കും ട്വിറ്റർ ആജീവനാന്ത വിലക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |