കൊല്ലം: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ രോഗികൾ വലയുന്നു. ഇടവഴികൾ കെട്ടിയടച്ചതോടെ ഗുരുതര രോഗബാധിതരുമായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളാണ് കുരുക്കിൽപ്പെടുന്നത്.
പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള 13 പഞ്ചായത്തുകളെയാണ് മേയ് 20 മുതൽ ട്രിപ്പിൾ ലോക്ക് ഡൗണിലാക്കിയത്. ഇവയിൽ ചിലത് ഒഴിവാക്കിയെങ്കിലും തൃക്കരുവ, പനയം, ഉമ്മന്നൂർ, തൃക്കോവിൽവട്ടം, തലവൂർ എന്നിവിടങ്ങളിൽ യാതൊരു മാറ്റവുമില്ല.
ആദ്യം ട്രിപ്പിൾ ലോക്ക് ഡൗൺ സമാന നിയന്ത്രണം ഏർപ്പെടുത്തിയ പഞ്ചായത്തുകളെ കൂടാതെ പൂതക്കുളം, ചടയമംഗലം, തഴവ, തൊടിയൂർ, മൈനാഗപ്പള്ളി, പവിത്രേശ്വരം, നെടുവത്തൂർ പഞ്ചായത്തുകളും കടുത്ത നിയന്ത്രണത്തിലാണ്. കൊല്ലം കോർപ്പറേഷനിലും പരവൂർ നഗരസഭയിലെ മിക്ക വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്.
ബുദ്ധിമുട്ടുകൾ ഇങ്ങനെ
1. പ്രധാന പാതകളിലും ഗതാഗത നിരോധനം
2. ബാരിക്കേഡ് മാറ്റാൻ ആംബുലൻസ് ഡ്രൈവർ മാത്രം
3. യാത്രയ്ക്ക് കൂടുതൽ ദൂരവും സമയനഷ്ടവും
4. രോഗികളുടെ ജീവന് ഭീഷണി
"
ഓക്സിജൻ ലെവൽ താഴ്ന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
രാജേഷ് തൃക്കാട്ടിൽ, സംസ്ഥാന ചെയർമാൻ,
ലീഗൽ സർവീസ് ഓർഗനൈസേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |