തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ 16 വരെ നീട്ടിയതിനാൽ നഗരത്തിൽ പൊലീസ് പരിശോധന കർശനമായി തുടരും. അനുവദീനമായ കടകൾ മാത്രമേ പ്രവർത്തിക്കാവൂ. അനുവദിച്ചിരിക്കുന്ന യാത്രകളും മതിയായ രേഖയോടെ മാത്രമേ കടത്തിവിടൂ. 12, 13 സമ്പൂർണ ലോക്ക്ഡൗണായതിനാൽ അന്നും കർശന പരിശോധനയായിരിക്കും. പൊലീസിന് പുറമേ കെ.9 സക്വാഡ്, കൺട്രോൾ റൂം സംഘങ്ങൾ, ബൈപ്പാസ് ബീക്കൺസ്, പിങ്ക് പൊലീസ്, ഹൈവേ പൊലീസ് എന്നിവരുടെ സംഘവും പരിശോധനയ്ക്കുണ്ടാകും.
ഇന്നലെ 399 പേർക്കെതിരെ കേസ്
ലോക്ക് ഡൗൺ ലംഘനത്തിൽ ഇന്നലെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 399 പേർക്കെതിരെ കേസെടുത്തു. അനാവശ്യ യാത്ര നടത്തിയ 138 വാഹനങ്ങൾക്കെതിരെയും ലോക്ക്ഡൗൺ
മാനദണ്ഡങ്ങൾ പാലിക്കാത്ത 3 കടകൾക്കെതിരെയും ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |