തൃശൂർ: ബി.ജെ.പിയുടെ 'സമരജ്വാല' യ്ക്ക് ഇന്ന് തുടക്കം. നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നീക്കങ്ങളിൽ പ്രതിഷേധിച്ച്, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിലാണ് ഇന്ന് പ്രതിഷേധ സമരജ്വാല നടക്കുകയെന്ന് നേതാക്കൾ അറിയിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. ബി.ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനിൽ പങ്കെടുക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും സെക്രട്ടറിയേറ്റ് നടയ്ക്കൽ പങ്കെടുക്കും.
കൊല്ലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, പത്തനംതിട്ട വൈസ് പ്രസിഡന്റ് ഡോ. പ്രമീള ദേവി, ആലപ്പുഴ ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ഇടുക്കി വക്താവ് നാരായണൻ നമ്പൂതിരി, കോട്ടയത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ് പ്രസിഡന്റ് ജി.രാമൻ നായർ, എറണാകുളത്ത് വൈസ് പ്രസിഡന്റുമാരായ എ.എൻ രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, തൃശൂരിൽ വൈസ്പ്രസിഡന്റ് ശോഭാസുരേന്ദ്രൻ, വക്താവ് ബി.ഗോപാലകൃഷ്ണൻ, മലപ്പുറം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, കോഴിക്കോട് വൈസ് പ്രസിഡന്റ് വി.വി രാജൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, വയനാട് സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു, കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, കാസർകോട് ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |