വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള അന്താരാഷ്ട്ര വാക്സിൻ വിതരണ പദ്ധതിയായ കൊവാക്സിലൂടെ എത്തിച്ചു നൽകുന്ന എട്ടു കോടി (80 മില്യൺ) വാക്സിന്റെ ഒരു പങ്ക് ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ.വാക്സിന്റെ 75 ശതമാനം, അതായത് 2.5 കോടി വാക്സിനിൽ 1.9 കോടിയുടെ ആദ്യ ട്രാൻസിറ്റ് എത്തിച്ചു നൽകുമെന്ന് ബൈഡൻ പറഞ്ഞിരുന്നു. എന്നാൽ, എന്നാണ് വാക്സിൻ ഇന്ത്യയിലെത്തിക്കുന്നത് എന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
ആറു ദശലക്ഷം വാക്സിൻ ഇന്ത്യയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
പല രാജ്യങ്ങളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗിക്കാത്ത വാക്സിൻ വടക്ക് - വടക്ക്കിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എത്തിച്ചുനൽകുന്ന പദ്ധതിയാണ് കൊവാക്സ്. പദ്ധതിയിലൂടെ 80 ദശലക്ഷം വാക്സിനാണ് വിവിധ രാജ്യങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്. ജൂൺ അവസാനത്തോടെ പദ്ധതി പൂർത്തിയായേക്കും. ഇതുവരെ 19 ദശലക്ഷം വാക്സിൻ വിവിധ ലോകരാജ്യങ്ങൾക്ക് നൽകിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |