കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പൊലീസ് പിടികൂടി. മുണ്ടൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നേരത്തെ മാർട്ടിൻ ജോസഫിന് വേണ്ടി തൃശ്ശൂരിലെ വനത്തിനുള്ളിൽ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തൃശ്ശൂരിൽ വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാർട്ടിൻ ജോസഫ് ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇന്നലെ മാര്‍ട്ടിന്‍റെ വീട്ടിലും പൊലീസ് സംഘം എത്തിയിരുന്നു. . പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് ജൂൺ എട്ടിന് പുലർച്ചെ നാല് മണിയോടെ മാർട്ടിൻ ജോസഫ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ബാഗുകളോടെ രക്ഷപ്പെട്ടത്. മാർട്ടിനെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, .
നിലവിൽ പൊലീസിൽ പരാതി നൽകിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാർട്ടിൻ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റിൽ കയറി വന്ന് മാർട്ടിൻ മർദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |