മലയാലപ്പുഴ: കൊവിഡ് വ്യാപനത്തെത്തുടർന്ന് അരങ്ങ് ഉണരാത്തതിനാൽ കലാകാരൻമാരും അരപട്ടിണിയിലാണ്.
ജീവിത ചെലവുകൾക്കായി പലരും മറ്റുതൊഴിലുകൾ തേടിയിരിക്കുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവച്ചതോടെ കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവിതംതന്നെ വഴിമുട്ടി.
സാധാരണ ഡിസംബർ മുതൽ മേയ് വരെയുള്ള ഉത്സവ സീസണുകളിൽ കലാകാരൻമാർക്ക് തിരക്കിന്റെ നാളുകളായിരുന്നു.
നാടകം, മിമിക്‌സ് പരേഡ്, ഗാനമേള, കഥാപ്രസംഗം, ബാലെ, മാജിക്ക്‌ഷോ, സംഗീതകച്ചേരി, നൃത്തങ്ങൾ എന്നിങ്ങനെ വേദികളെ താളലയഭാവങ്ങളിൽ സമൃദ്ധമാക്കിയിരുന്നവർ ഇപ്പോൾ നിശബ്ദമാണ്.
നാടക, ഗാനമേള ട്രൂപ്പുകൾ ബാങ്ക് ലോൺ എടുത്താണ് പ്രവർത്തിക്കുന്നത്. ഇവയുടെ തിരിച്ചടവും പ്രതിസന്ധിയിലായി. നൃത്തപഠനം മുടങ്ങിയതോടെ ഡാൻസ് സ്‌കൂളുകളുടെ പ്രവർത്തനം നിലച്ചു. സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതിനാലും വേദികൾ നിശ്ചലമായതിനാലും നിരവധി നൃത്തഅദ്ധ്യാപകരുടെ വരുമാനവും ഇല്ലാതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |