പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 429 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 426 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,09,409 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,02,025 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ 315 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 10,3081 ആണ്. ജില്ലക്കാരായ 5748 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1). പ്രമാടം സ്വദേശി (58),
2). കലഞ്ഞൂർ സ്വദേശി (58),
3). അയിരൂർ സ്വദേശി (60),
4). പ്രമാടം സ്വദേശി (81) ,
5). റാന്നിപഴവങ്ങാടി സ്വദേശി (92) എന്നിവരാണ് മരിച്ചത്.
കൊവിഡ് : ആശ്വസിക്കാനായില്ല
പത്തനംതിട്ട : കൊവിഡ് വ്യാപന കണക്കുകൾ കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ ആളുകൾ കൂട്ടമായി നിരത്തിലെത്തുന്നത് ആശങ്ക വർദ്ധിക്കുന്നുണ്ട്. കണക്കുകളിൽ കുറവ് സംഭവിക്കാതെ കൊവിഡ് മൂന്നാംതരംഗം ഉണ്ടായാൽ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഘട്ടംഘട്ടമായുള്ള ഇളവുകൾ പാലിച്ചാൽ രോഗവ്യാപനസാദ്ധ്യത കുറയ്ക്കാം.
കോളനികളിൽ രോഗവ്യാപനം
ജില്ലയിലെ പ്രധാന കോളനികളെല്ലാം രോഗവ്യാപന ഭീതിയിലാണ്. മിക്കയിടങ്ങളിലും നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ആളുകൾ അടുത്ത് കഴിയുന്നതിനാലാണ് രോഗവ്യാപന തോതുവർദ്ധിക്കുന്നത്.
വാക്സിൻ രണ്ട് ദിവസം കൂടുമ്പോൾ എത്തും
വാക്സിൻ വിതരണത്തിന് തടസം വരില്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ഇനി രണ്ട് ദിവസം കൂടുമ്പോൾ വാക്സിൻ എത്തും. ഈ മാസം എഴുപതിനായിരം വാക്സിൻ ആണ് ജില്ലയ്ക്കായി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോൾ വാക്സിൻ എത്തിയാൽ ക്ഷാമം പരിഹരിക്കാം. വാക്സിൻ എടുത്തവരിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയെങ്കിലും ഇവരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നമില്ല.
"പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ട്. കേസുകൾ കുറയുന്നതിനാൽ മാസ്കിന്റെ ഉപയോഗം കുറയ്ക്കുന്നവരുണ്ട്. നല്ല മാസ്ക് എല്ലാവരും നിർബന്ധമായും ഉപയോഗിക്കണം. കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ല. ഇതൊടൊപ്പം മൂന്നാംതരംഗവും ഉണ്ടായാൽ വലിയ അപകടമാണ്. എല്ലാവരും നിർദേശങ്ങൾ പാലിക്കണം.
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |