വർക്കല: ചിലക്കൂർ തൊട്ടിപ്പാലത്തിൽ വാടകവീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയ രണ്ട് പേരെ വർക്കല എക്സൈസ് ഇൻസ്പെക്ടറും സംഘവും പിടികൂടി. മൂന്ന് ലിറ്റർ ചാരായവും 350 ലിറ്റർ കോടയും അൻപതിനായിരം രൂപയോളം വിലവരുന്ന വാറ്റ് ഉപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചിലക്കൂർ വളളക്കടവ് സ്വദേശികളായ ഷാജി, സിദ്ദിഖ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ലോക്ഡൗണിനെ തുടർന്ന് മദ്യശാല അടഞ്ഞു കിടക്കുന്ന സാഹചര്യം മുതലെടുത്താണ് മത്സ്യബന്ധന മേഖലയായ ചിലക്കൂരിലെ വാടകവീട്ടിൽ വ്യാജവാറ്റ് നടത്തി ചാരായം വില്പന നടത്തി വന്നത്. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പ്രിവന്റീവ് ഓഫീസർമാരായ അഷ്റഫ്, രതീശൻ ചെട്ടിയാർ, വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ സജീർ, ലിപിൻ, താരിഖ്, വൈശാഖ് എന്നിവരുൾപെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |