കൊല്ലം: സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകനെ കസ്റ്റഡിയിലെടുത്തു. അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി തുമ്പികുന്ന് ഷാൻ മൻസിലിൽ ഷാനവാസിനെയാണ് (35) അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന ആതിരയാണ് (32) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവദിവസം ഇരുവരും തമ്മിൽ വഴക്കിട്ടതായി നാട്ടുകാർ പറയുന്നു. വഴക്കിനെ തുടർന്ന് ഷാനവാസ് തന്റെ ദേഹത്ത് മണ്ണെണ്ണെയാെഴിച്ച് തീ കൊളുത്തിയതാണെന്ന് ആതിര ആശുപത്രിയിലെ ഡോക്ടർമാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് പൊലീസ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ വിവാഹിതനായ ഷാനവാസ് രണ്ട് വർഷമായി ആതിരയ്ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ആതിരയും നേരത്തെ വിവാഹിതയായിരുന്നു. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഷാനവാസിനും കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഭേദമായ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |