SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 AM IST

കൊച്ചി ഫ്ലാറ്റിലെ പീഡനം, മാർട്ടിൻ പിടിയിലാകുന്നത് ഒരുവർഷത്തിന് ശേഷം, പ്രതിയെ പിടികൂടാൻ പൊലീസ് ഒരുക്കിയ പദ്ധതി ഇങ്ങനെ

kk

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂരപീഡനത്തിനിരയായെന്ന പരാതിയിൽ പൊലീസ് പ്രതി മാർട്ടിൻ ജോസഫിനെ ഒരുവർഷത്തിന് ശേഷം പിടികൂടി.. പരാതിയിൽ നടപടിയെടുക്കാത്തതിൽ വനിതാകമ്മിഷനടക്കം പൊലീസിനെ മുൾമുനയിൽ നിറുത്തിയതിന് പിന്നാലെയാണ് മാർട്ടിൻ പിടിയിലാകുന്നത്.. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് മാർട്ടിനായി വലവിരിച്ചത്.. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടെ മാർട്ടിനെ കുരുക്കാൻ നാട്ടുകാരുടെയും സഹായം പൊലീസ് തേടി.. റോബിൻ എന്ന സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. റോബിനുംകസ്റ്റഡിയിലുണ്ട്. നാട്ടുകാരടങ്ങുന്ന ഓരോ സംഘത്തിനും ഒപ്പം ഓരോ പൊലീസ് ഉദ്യോഗസ്ഥൻ. ഒളിഞ്ഞു മറഞ്ഞ് ഒടുവിൽ മാർട്ടിൻ ക്ഷീണിതനായ അവസ്ഥയിലെത്തി. പിന്നീട് ഒരു വ്യാവസായിക മേഖലയിലെ കെട്ടിടത്തിന് മുകളിൽ മാർട്ടിൻ കീഴടങ്ങുകയായിരുന്നു...

നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവർക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂർ എറണാകുളം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ പ്രതിയെ കുറിച്ച് സൂചനയുണ്ടായിരുന്നു എന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

കഴിഞ്ഞ മാർച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CASEDIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.