കൊച്ചി: ലക്ഷദ്വീപിൽ നടപ്പാക്കുന്നത് ന്യൂനപക്ഷവേട്ടയല്ല, ഫാസിസവും മനപ്പൂർവമായ മാനവികതയുടെ ലംഘനവുമാണെന്ന് സിറോ മലബാർ സഭാ അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെ ദ്വീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കരുതെന്ന് എഡിറ്റോറിയലിൽ പറയുന്നു.
ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌ക്കാരം ജനാധിപത്യവിരുദ്ധമാണ്.
ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം തുടങ്ങിയവ അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കാൻ ഗുണ്ടാ ആക്ട് നടപ്പാക്കിയതും പുറത്തുള്ളവർക്ക് ദ്വീപിൽ ഭൂമി വാങ്ങാൻ അവസരമൊരുക്കുന്നതും ആപത്താണ്. നയപരമായാണ് ദ്വീപിൽ ഫാസിസം അരങ്ങേറുന്നതെന്നും സത്യദീപം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |