കൽപ്പറ്റ: മുട്ടിൽ മരം മുറിയ്ക്ക് പിന്നിൽ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും റോജി അഗസ്റ്റിനടക്കം വനം മാഫിയയും ചേർന്നുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എൻ. ബാദുഷ പറഞ്ഞു. നടപ്പാക്കാനാവാത്ത ഉത്തരവുകൾ പോലുമുണ്ടാക്കിയായിരുന്നു ഇൗ കൊളള. ഇൗട്ടിയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡാണ്. റേഞ്ച് ഒാഫീസർ പാസ് കൊടുത്തില്ല. വയനാട്ടിലേതിനേക്കാൾ കൂടുതൽ മരം മുറി നടന്നത് തൃശൂരിലും മറ്റുമാണ്. ഫ്ളെെയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയും റേഞ്ച് ഒാഫീസറും കൈക്കൂലി വാങ്ങിയെന്ന് റോജി അഗസ്റ്റിൻ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
കേസിൽ പ്രധാന കക്ഷിയായ റവന്യൂ വകുപ്പിനെ റോജി അഗസ്റ്റിൻ വെളള പൂശുകയാണ്. ജില്ലാ ഭരണകൂടത്തിനും ഇതിൽ പങ്കുണ്ടെന്ന സംശയമുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |