കാസർകോട് : മഞ്ചേശ്വരത്തും കൊടകരയിലും നടക്കുന്നത് തലതിരിഞ്ഞ അന്വേഷണമാണെന്നും ബി.ജെ.പിയെ വേട്ടയാടാൻ കെട്ടിച്ചമച്ച സംഭവങ്ങളാണിതെന്നും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കാസർകോട്ട് വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. മഞ്ചേശ്വരത്ത് മൊഴിമാറ്റവും കൊടകരയിൽ മോഷണവുമാണ് അന്വേഷിക്കേണ്ടത്. ബി.ജെ.പിയെ ഉൻമൂലനം ചെയ്യുക, സുരേന്ദ്രനെയും മകനെയും അപമാനിക്കുക എന്നിവ മാത്രമാണ് ലക്ഷ്യങ്ങൾ. കൊടകര കേസിൽ ഇ.ഡി അന്വേഷണം ബി.ജെ.പി ആവശ്യപ്പെടില്ല. ഇ.ഡിയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണം. വനം കുംഭകോണത്തിൽ സി.പി.എം-സി.പി.ഐ നേതാക്കൾക്ക് പങ്കുണ്ട്. 400 കോടിയുടെ ഈട്ടിയും തേക്കുമാണ് വെട്ടിമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |